ചാമരാജനഗർ: കര്‍ണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനുരുവില് വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ വനപാലകർക്കെതിരേ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടർന്നാണ് മൈസൂരുവിലെ കെ.ആര്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. സംഘർഷസാധ്യതയെത്തുടർന്ന് ചാമരാജനഗർ, മൈസൂരു എന്നിവിടങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ടവർ തമിഴ്നാട്ടുകാരണെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ കർണാടക സർക്കാരിൽനിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി നൽണമെന്ന് പട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് മൂന്നുപേർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടത്.